നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് കെഎസ്ആർടിസി ബസുകളിൽ പതിച്ചിരുന്ന സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു. പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളോടുകൂടിയ പരസ്യങ്ങൾ 48 മണിക്കൂറിനകം നീക്കം ചെയ്യണമെന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഏകദേശം മൂവായിരത്തിലധികം ബസുകളിൽ ഒരു മാസത്തേക്ക് ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് നൽകിയ പരസ്യങ്ങളാണ് ഇപ്പോൾ നീക്കം ചെയ്യുന്നത്. ഈ വിഷയത്തിൽ പ്രതിപക്ഷം പരാതി ഉയർത്തിയതോടെയാണ് നടപടി വേഗത്തിലായത്.
ഗൾഫ് മേഖലയിലേക്ക് യുദ്ധത്തിന്റെ ചൂട്; ഇന്ധന ടാങ്കുകൾക്ക് നേരെ ആക്രമണം, ഭീതി വർധിക്കുന്നു
തിരഞ്ഞെടുപ്പ് സമയത്ത് പൊതുസമ്പത്തുകൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ബസുകളിലെ പരസ്യങ്ങൾ നീക്കുകയാണെങ്കിൽ ട്രെയിനുകളിലെ കേന്ദ്ര സർക്കാർ പരസ്യങ്ങളും നീക്കണമെന്ന രാഷ്ട്രീയ വാദവും ഉയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.






















