ടെസ്ലയും എക്സ് (മുൻപത് ട്വിറ്റർ)യും ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഉടമയായ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ച പുതിയ രാഷ്ട്രീയ പാർട്ടിയെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരിഹാസമുയർത്തി. “ഇലോണ്‍ മസ്‌കിന്റെ നില തെറ്റിയിരിക്കുന്നു.
രാഷ്ട്രീയത്തില്‍ എങ്ങനെ നിലനില്‍ക്കണമെന്ന് അവന് പഠിപ്പിക്കേണ്ടതാണ്,” എന്നാണ് ട്രംപിന്റെ പ്രസ്താവന. ഇലോണ്‍ മസ്‌ക് ‘എക്സ്സെന്‍ഷല്‍ പാർട്ടി’ എന്ന പേരില്‍ പുതിയ രാഷ്ട്രീയ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ വിമർശനം.
മസ്‌കിന്റെ പാർട്ടി ഭാവിയിലെ പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്ന ധാരണയിലാണ്. എന്നാൽ, കുത്തക ശക്തികൾക്കെതിരായ പോരാട്ടമാണെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.
ഹോട്ടലില്‍ വിശ്രമിക്കാൻ എത്തിയ കുടുംബത്തെ; മദ്യലഹരിയിലായിരുന്ന യുവാക്കളുടെ ക്രൂരമര്‍ദ്ദനം
ഇതിനെ ട്രംപ് ഭാവിയിലെ റിപ്പബ്ലിക്കൻ വോട്ടുകൾ ചുരുക്കാൻ ഉള്ള ശ്രമമെന്ന നിലയിലും കണക്കാക്കുന്നു. സോഷ്യൽ മീഡിയയിലൂടെയും പരസ്യ പ്രസ്താവനകളിലൂടെയും ഇരുവർക്കും തമ്മിലുള്ള വിദ്വേഷം ശക്തമായിരിക്കുകയാണ്.






















