ബലൂചിസ്ഥാൻ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് വനിതാ ചാവേറുകളുടേതെന്ന് അവകാശപ്പെടുന്ന ചിത്രങ്ങൾ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പുറത്തുവിട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിഎൽഎ ഏറ്റെടുത്തതോടെയാണ് ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ബലൂചിസ്ഥാൻ മേഖലയിൽ നടന്ന ആക്രമണം സുരക്ഷാ ഏജൻസികളെ കടുത്ത ജാഗ്രതയിലാക്കി.
ബേപ്പൂരില്‍ പി.വി. അന്‍വര്‍ തന്നെ; സ്ഥിരീകരിച്ച് സണ്ണി ജോസഫ്, ജയിച്ച് വരുമെന്നും കെപിസിസി പ്രസിഡന്റ്
സ്ത്രീകളെ ചാവേർ ആക്രമണത്തിനായി ഉപയോഗിക്കുന്നതിലൂടെ പുതിയതും അപകടകരവുമായ തന്ത്രത്തിലേക്കാണ് സായുധസംഘം നീങ്ങുന്നതെന്ന വിലയിരുത്തലാണ് സുരക്ഷാ വൃത്തങ്ങൾ നടത്തുന്നത്. ആക്രമണത്തിന് പിന്നിലെ ശൃംഖലയും സഹായകരും കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നതിനിടെ, സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധിക സൈനിക വിന്യാസവും പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.




















