വയനാട് ജില്ലയിലെ പനമരം കൂളിവയൽ ആദിവാസി ഉന്നതിയിൽ കോളറ രോഗം പടരുന്നതായി സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് ഒരാൾ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് നിരവധി പേർക്ക് വയറിളക്കം, ഛർദ്ദി, ജലക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരുന്നതിനെ തുടർന്ന് ആരോഗ്യവകുപ്പ് അടിയന്തര ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രോഗബാധിതരെ സമീപത്തെ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലുമായി പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്. ശുദ്ധജല ലഭ്യതക്കുറവും അശുചിത്വ സാഹചര്യങ്ങളുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ടോട്ടനം ചുവപ്പുകാർഡ് കണ്ടത് രണ്ട് തവണ; ലിവർപൂളിന് ഒന്നിനെതിരെ രണ്ട് ഗോളിന്റെ ജയം
പ്രദേശത്ത് മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും, കുടിവെള്ള സ്രോതസ്സുകൾ പരിശോധിച്ച് ക്ലോറിനേഷൻ നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. നാട്ടുകാർക്ക് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി പ്രവർത്തിച്ചുവരികയാണ്. രോഗവ്യാപനം തടയാൻ കർശന നിരീക്ഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.



















