കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ ചില ഭാഗങ്ങളിൽ വീണ്ടും പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചതോടെ അധികൃതർ അതീവ ജാഗ്രതയിലാണ്. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ, കാക്കോടി, പനങ്ങാട്, പെരുമണ്ണ പഞ്ചായത്തുകളിലും നഗരപരിധിയിലെ നള്ളാലം പ്രദേശത്തും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് വ്യാപനം തടയുന്നതിനായി ഏകദേശം 20,000ത്തിലധികം പക്ഷികളെ നശിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
രോഗം സ്ഥിരീകരിച്ച കേന്ദ്രങ്ങളിൽ നിന്ന് 1 കിലോമീറ്റർ പരിധിയിൽ ‘കല്ലിംഗ്’ നടപടികൾ ആരംഭിക്കുമെന്നും, തുടർന്ന് ‘മോപ്പിംഗ്’–‘കോംബിംഗ്’ പ്രവർത്തനങ്ങളും നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.
സോമാറ്റോ പ്ലാറ്റ്ഫോം ഫീസ് വീണ്ടും ഉയർന്നു; ഓരോ ഓർഡറിലും കൂടുതൽ ചെലവ്, ഉപഭോക്താക്കൾക്ക് തിരിച്ചടി
ഇതിനൊപ്പം, ബാധിത പ്രദേശങ്ങളിൽ കോഴി, മുട്ട, ഇറച്ചി എന്നിവയുടെ വിൽപ്പനക്കും ഗതാഗതത്തിനും താൽക്കാലിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത് നിലവിൽ പക്ഷികളിൽ മാത്രം കണ്ടെത്തിയ രോഗമാണെന്നും, മനുഷ്യരിലേക്ക് പകരാനുള്ള റിപ്പോർട്ടുകൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
എങ്കിലും, ജാഗ്രത പാലിക്കാനും അസാധാരണമായി പക്ഷികൾ മരിക്കുന്നതായി കണ്ടാൽ ഉടൻ വിവരം അറിയിക്കാനും പൊതുജനങ്ങളോട് നിർദേശം നൽകിയിട്ടുണ്ട്.






















