കൊറിയൻ ഓൺലൈൻ ഗെയിമുകളോടുള്ള അതിരുകടന്ന ആസക്തിയും മാതാപിതാക്കളുടെ എതിർപ്പും മൂലം മാനസിക സമ്മർദ്ദത്തിലായ മൂന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാർ യുപിയിൽ ജീവനൊടുക്കിയതായി റിപ്പോർട്ട്. വീട്ടിൽ തന്നെ നടന്ന ദാരുണ സംഭവത്തിൽ പ്രദേശവാസികൾ ഞെട്ടലിലാണ്. കുട്ടികൾ ഏറെക്കാലമായി ഗെയിമുകളിൽ മുഴുകിയിരുന്നുവെന്നും, പഠനവും മറ്റ് പ്രവർത്തനങ്ങളും അവഗണിക്കുന്ന നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മൊബൈൽ ബ്ലോക്ക് ചെയ്തതിനെ ചൊല്ലിയ തർക്കം; ബിലാസ്പൂരിൽ യുവാവിനെ കുത്തിക്കൊന്ന് യുവതി
ഇതിനെതിരെ മാതാപിതാക്കൾ നിയന്ത്രണം ഏർപ്പെടുത്തിയതോടെ കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കുട്ടികളുടെ മാനസികാവസ്ഥയും ഡിജിറ്റൽ ലഹരിയുടെ സ്വാധീനവും വിശദമായി പരിശോധിക്കും. സംഭവത്തിൽ സമൂഹമാധ്യമങ്ങളും ഓൺലൈൻ ഗെയിമുകളും കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ച് വീണ്ടും ചർച്ചകൾ ശക്തമാകുകയാണ്. കുട്ടികൾക്ക് മാനസിക പിന്തുണയും കൗൺസലിംഗും നൽകേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം മുന്നോട്ടുവയ്ക്കുന്നു.






















