പാകിസ്ഥാനിലെ തിരക്കേറിയ ഷോപ്പിങ് മാളില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ആറു പേര്‍ മരിക്കുകയും ഡസനുകണക്കിന് പേര്‍ കാണാതാകുകയും ചെയ്തു. മാളിന്റെ മുകളിലെ നിലകളിലൊന്നില്‍ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. കനത്ത പുക പടർന്നതോടെ നിരവധി പേര്‍ അകത്ത് കുടുങ്ങി. വിവരം ലഭിച്ചതോടെ അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്; ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.





















