വേനൽക്കാലത്ത് ഉണ്ടാകാവുന്ന വിവിധ ദുരന്തങ്ങളെ നേരിടാൻ സംസ്ഥാന സർക്കാർ മുൻകരുതൽ നടപടികൾ ശക്തമാക്കി. കടുത്ത ചൂട്, ജലക്ഷാമം, കാട്ടുതീ, കാട്ടുമൃഗാക്രമണം തുടങ്ങിയ സാധ്യതകൾ കണക്കിലെടുത്താണ് ഓരോ ജില്ലക്കും പ്രത്യേക നിർദേശങ്ങൾ നൽകിയത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും പ്രത്യേക മാർഗനിർദേശങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു.
ക്രോമിൽ ജെമിനി എഐ എത്തിച്ചു ഗൂഗിൾ; ബ്രൗസിംഗിനിടെ തന്നെ എഐ സഹായം ലഭ്യമാകും
ആവശ്യമായ ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കാൻ ജില്ലകൾക്ക് സാമ്പത്തിക സഹായവും അനുവദിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും നൽകുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വേനൽക്കാലത്ത് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ സമയബന്ധിതമായി കൈകാര്യം ചെയ്യുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും ഈ നടപടികൾ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.






















