ടർക്കിയിലെ പാർലമെന്റിൽ നടന്ന ചർച്ചകൾ അക്രമത്തിലേക്ക് വഴിമാറിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ ഉണ്ടായി. പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ രൂക്ഷമായതോടെയാണ് സംഭവം നിയന്ത്രണം വിട്ടത്. സഭയ്ക്കുള്ളിൽ പരസ്പരം തള്ളിയും അടിച്ചുമാണ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. ചില അംഗങ്ങൾ ചാടിയും പറന്നും ആക്രമിക്കാൻ ശ്രമിച്ചതോടെ വലിയ സംഘർഷാവസ്ഥയുണ്ടായി. സുരക്ഷാ ജീവനക്കാർ ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
സംഭവത്തിൽ ചില എംപിമാർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഈ സംഭവം ടർക്കിയിലെ രാഷ്ട്രീയ അന്തരീക്ഷത്തിലെ വർധിച്ചുവരുന്ന സംഘർഷത്തെ വ്യക്തമാക്കുന്നതാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ജനാധിപത്യ സഭയിൽ ഇത്തരം അക്രമസംഭവങ്ങൾ അപലപനീയമാണെന്നും പാർലമെന്റിന്റെ മാന്യത സംരക്ഷിക്കേണ്ടതുണ്ടെന്നും വിവിധ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.






















