നാലര വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിട്ടും, ശോഭനയടക്കം മൂന്ന് പേർക്ക് ഡി ലിറ്റ് (ഡോക്ടർ ഓഫ് ലിറ്ററേച്ചർ) ബിരുദം നൽകാതെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല. 2019ലാണ് കല, സംസ്കാരം, സാഹിത്യം തുടങ്ങിയ മേഖലകളിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഡി ലിറ്റ് ബിരുദം നൽകാൻ സർവകലാശാല തീരുമാനമെടുത്തത്. എന്നാൽ വിവിധ ഭരണപരവും സാങ്കേതികവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബിരുദദാനം ഇതുവരെ നടന്നിട്ടില്ല.
നടക്കുക ഇഞ്ചോടിച്ച് പോരാട്ടം; നാല് ജില്ലകളിൽ കോൺഗ്രസ് ദുർബലം, ‘കനഗോലു’ സർവേ റിപ്പോർട്ട്
വിഷയത്തിൽ സർവകലാശാലയുടെ അനാസ്ഥയാണെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. പ്രഖ്യാപനം നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി പൂർത്തിയാക്കാത്തത് സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുവെന്ന നിലപാടാണ് ഉയരുന്നത്. ബിരുദദാനവുമായി ബന്ധപ്പെട്ട ഫയലുകൾ ഇപ്പോഴും നടപടിക്രമങ്ങളിലാണെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്. വൈകിപ്പിക്കുന്നതിനെതിരെ അക്കാദമിക്-സാംസ്കാരിക രംഗങ്ങളിൽ നിന്നും വിമർശനം ശക്തമാകുകയാണ്.




















