അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ള മാർട്ടിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് അതിജീവിത ഔദ്യോഗികമായി പരാതി നൽകി. വ്യക്തിപരമായ മാന്യതയും സ്വകാര്യതയും ലംഘിക്കുന്നതാണ് വീഡിയോയെന്നും, ഇത് മാനസികമായി വലിയ പ്രയാസം സൃഷ്ടിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോ ആദ്യം തയ്യാറാക്കിയ വ്യക്തിയെയും അത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചവരെയും തിരിച്ചറിയാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
ഗൾഫിൽ നിന്നെത്തി; ആലപ്പുഴയിൽ യുവാവിനെ ചതുപ്പ്നിലത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
നിയമപരമായി ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും, ഷെയർ ചെയ്തവർക്കും നിയമനടപടി നേരിടേണ്ടിവരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. സൈബർ സെൽ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗങ്ങൾ കേസിൽ ഇടപെടുന്നുണ്ട്. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയും, ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അതിജീവിതയുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.





















