എയർ ഇന്ത്യ SATS (AISATS) ഓപ്പറേഷൻസ് ഓഫിസിൽ, വിമാന ദുരന്തം നടന്നത് കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിൽ നടത്തിയ ഡാൻസ് പാർട്ടി വലിയ വിവാദമായി.അഹമ്മദാബാദ് യിൽ നിന്നും ലണ്ടണിലേക്ക് പോവുന്ന AI171 വിമാനത്തിന് June 12-ന് സംഭവിച്ച അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതും വിമാനത്തിൽ സാങ്കേതിക തകരാറുണ്ടായതും റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ദുരന്തത്തിനുശേഷംഗുരഗോൺ യിലെ AISATS ഓഫീസിൽ നടന്ന ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പുറത്ത് വന്നതോടെ വിമർശനം ശക്തമായി. സംഭവത്തിൽ നാല് മുതിർന്ന ഉദ്യോഗസ്ഥരെ കമ്പനി പുറത്താക്കി.
പോലീസിന്റെ രഹസ്യവിവരങ്ങൾ ലഹരി മാഫിയക്ക് ചോർത്തി നൽകി; ഏഴ് പേർ വലയിലായത് അപ്രതീക്ഷിതമായി
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം ആഹ്ലാദപരിപാടികൾ ഉദ്യോഗസ്ഥരുടെ സാമൂഹിക ബോധത്തിന്റെ അഭാവം വെളിപ്പെടുത്തുന്നുവെന്നാണ് പൊതുജന അഭിപ്രായം. ജീവനക്കാർക്ക് ചേർക്കേണ്ടത് സാന്ത്വനവും പിന്തുണയും ആയിരിക്കേണെന്നും, എന്നാൽ നടന്നത് അതിന്റെ വിപരീതമാണെന്നും അഭിപ്രായങ്ങൾ ഉയർന്നു.
