അമേരിക്ക–ഇറാൻ സംഘർഷം ശക്തമാകുന്നതിനിടെ ഫുട്ബോൾ ലോകത്തും അതിന്റെ പ്രതിഫലം പ്രകടമാകുന്നു. 2026 ഫിഫ ലോകകപ്പിൽ ഇറാന്റെ മത്സരങ്ങൾ അമേരിക്കയിൽ നടത്തുന്നത് സുരക്ഷിതമല്ലെന്ന ആശങ്ക ഉയർന്നതോടെ, മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാൻ ടീമിന്റെ “സുരക്ഷ ഉറപ്പാക്കാൻ കഴിയില്ല” എന്ന തരത്തിലുള്ള പരാമർശം നടത്തിയതോടെ ഈ വിവാദം കൂടുതൽ രൂക്ഷമായി.
തിരഞ്ഞെടുപ്പ് ചട്ടം പ്രാബല്യത്തിൽ; കെഎസ്ആർടിസി ബസുകളിൽ നിന്ന് സർക്കാർ പരസ്യങ്ങൾ നീക്കം
ഇറാൻ ടീം ലോസ് ആഞ്ചലസിലും സിയാറ്റിലുമാണ് ഗ്രൂപ്പ് മത്സരങ്ങൾ കളിക്കാനിരുന്നെങ്കിലും, നിലവിലെ യുദ്ധസാഹചര്യം കാരണം അവർ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ തയ്യാറല്ലെന്ന് ഫെഡറേഷൻ വ്യക്തമാക്കി.
അതേസമയം, ഇറാൻ ലോകകപ്പിൽ പങ്കെടുക്കുന്നതിൽ ഇപ്പോഴും ഉറച്ച നിലപാടിലാണ്, എന്നാൽ വേദി മാറ്റം സംബന്ധിച്ച് ഫിഫയുടെ തീരുമാനം നിർണായകമാകും.






















