ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലെ ഒരു താമസ കെട്ടിടം പൂര്‍ണമായും തകർന്നതായി റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് ശക്തമായ സ്ഫോടനവും തീപിടിത്തവും ഉണ്ടായതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഒരു ഇസ്രയേലി പൗരന് പരിക്കേറ്റതായി ആരോഗ്യ അധികൃതർ സ്ഥിരീകരിച്ചു. അടിയന്തര രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പരിശോധന നടത്തുകയും സമീപ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
മിസൈൽ ആക്രമണത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എയർ റെയ്ഡ് സൈറനുകൾ മുഴങ്ങുകയും സുരക്ഷാ ജാഗ്രത ശക്തമാക്കുകയും ചെയ്തു. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണങ്ങൾ തുടരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശത്തെ സ്ഥിതിഗതികൾ അതീവ സംഘർഷഭരിതമായി തുടരുന്നതിനാൽ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.






















