വെഞ്ഞാറുമൂട് കൂട്ടക്കൊലപാതകം നല്കുന്ന സന്ദേശം ഏറെ വിചിത്രവും മാറുന്ന തലമുറയുടെ നേർക്കാഴ്ചകളുമാണ്. കേവലം 23 വയസ് പ്രായമുള്ള അഫാൻ നടത്തിയ കൊടും കൊലപാതകങ്ങൾ സമൂഹ മന:സാക്ഷിയെ ആകെക്കൂടി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
ഇപ്പോഴും തെളിവെടുപ്പുകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സ്വന്തം കൂടെപ്പിറപ്പായ അനുജനെപ്പോലും മധുരമായും ക്രൂരമായും കൊലപ്പെടുത്തുമ്പോൾ അഫാൻ്റെ വൈകൃതമായ മനസ്സ് എത്രമാത്രം നിഷ്ഠൂരമാണെന്ന് കരുതേണ്ടിയിരിക്കുന്നു. സ്വന്തം മാതാവിനെപ്പോലും അതി ക്രൂരമായി കൊല്ലാൻ ചെയ്തികൾ നടത്തിയിട്ട്, അവർ കഷ്ടിച്ച് രക്ഷപ്പെട്ട് നില്ക്കുന്ന അവസ്ഥയിൽ പോലും മകനെ രക്ഷിക്കാൻ മൊഴിമാറ്റി പറയുന്നത് തന്നെ മാതൃ സ്നേഹത്തിൻ്റെ സ്വാർത്ഥത കൊണ്ടാവാം.
