വായുനിലവാര സൂചിക (AQI) ഉയരുന്നതും ശ്വാസകോശ രോഗങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന വിലയിരുത്തലിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, വായുമലിനീകരണം പൊതുആരോഗ്യത്തിന് വെല്ലുവിളിയാണെങ്കിലും AQIയിലെ താൽക്കാലിക ഉയർച്ച മാത്രം ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കി. ദീർഘകാല സമ്പർക്കം, വ്യക്തിയുടെ ആരോഗ്യസ്ഥിതി, ജീവിതശൈലി, തൊഴിൽ സാഹചര്യങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ രോഗസാധ്യതയെ സ്വാധീനിക്കുന്നുവെന്നും വിശദീകരിച്ചു. വായുമലിനീകരണം കുറയ്ക്കുന്നതിനായി വിവിധ നിയന്ത്രണ നടപടികളും ദേശീയ പദ്ധതികളും നടപ്പിലാക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. അതേസമയം, മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നും ശക്തമാക്കേണ്ടതുണ്ടെന്ന അഭിപ്രായം ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കാൻ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നയനിർണ്ണയങ്ങൾ സ്വീകരിക്കുന്നതെന്നും കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു.
വായുനിലവാര സൂചികയിലെ ഉയർന്ന അളവും ശ്വാസകോശ രോഗങ്ങളും തമ്മിൽ നേരിട്ട് ബന്ധമില്ല; കേന്ദ്ര സർക്കാർ
- Advertisement -
- Advertisement -
- Advertisement -





















