ഡൽഹി സ്വദേശിനിയും കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാല്ഗറിയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയുമായ ടാനിയ ത്യാഗിയെ ജൂൺ 17-ന് മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയുടെ വാങ്കൂവർ കോൺസുലേറ്റ് ആണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. “അപ്രതീക്ഷിതമായ മരണം” എന്നെഴുതിയതിനു പുറമേ മറ്റ് വിശദീകരണങ്ങൾ പുറത്തുവന്നിട്ടില്ല. ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആരോപണം, എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ കോൺസുലേറ്റിന്റെ സഹായത്തോടെ പുരോഗമിക്കുകയാണ്. കാനഡയിലെ നിയമപരമായ നടപടികളും പോസ്റ്റുമോർട്ടം റിപ്പോർട്ടുകളും കാത്തിരിക്കുകയാണ് എല്ലാവരും. ടാനിയയുടെ മരണത്തെക്കുറിച്ചുള്ള സത്യാവസ്ഥ വ്യക്തമാവുന്നത് സംബന്ധിച്ച് ഇന്ത്യൻ സമൂഹം ഉറ്റുനോക്കുകയാണ്.
