ഗുജറാത്ത് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്ഥാന്‍ ചാരനെ ബിഎസ്എഫ് വധിച്ചു. ഇതേ സംഘത്തില്‍പ്പെട്ട മറ്റൊരാളെ ജീവനോടെ പിടികൂടിയിട്ടുണ്ട്. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സംശയാസ്പദമായി ചലനങ്ങള്‍ കണ്ടതിന് പിന്നാലെയാണ് സുരക്ഷാ സേന ഇത്തരമൊരു നടപടി സ്വീകരിച്ചത്. സംഭവത്തിന് ശേഷം അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നു.
