ഇറാന്റെ പുതിയ സുപ്രീം ലീഡറായ മോജ്തബ ഖമേനെയ് ഇപ്പോഴും ജീവനോടെ ഉണ്ടാകാമെങ്കിലും ഗുരുതരമായി പരിക്കേറ്റിരിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അടുത്തിടെ നടന്ന യുഎസ്–ഇസ്രായേൽ സൈനിക ആക്രമണങ്ങളിൽ ഖമേനെയ് പരിക്കേറ്റെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. ഖമേനെയ് “ഏതെങ്കിലും രീതിയിൽ ജീവിച്ചിരിക്കാം, പക്ഷേ വലിയ നാശനഷ്ടം സംഭവിച്ചിരിക്കാം” എന്നാണ് ട്രംപ് അഭിമുഖത്തിൽ പറഞ്ഞത്.
ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണങ്ങളിൽ ഇറാന്റെ മുൻ സുപ്രീം നേതാവായ അലി ഖമേനെയ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ മകനായ മോജ്തബ ഖമേനെയ് രാജ്യത്തിന്റെ പുതിയ സുപ്രീം ലീഡറായി അധികാരത്തിലെത്തിയത്. എന്നാൽ അധികാരമേറ്റതിനു ശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഐപിഎൽ 2026: ധോണിയുടെ ഭാവിയിൽ തീരുമാനം ഉടൻ; യുവരാജിനൊപ്പം പരിശീലനം നടത്തി പന്ത്
ഇറാൻ സർക്കാർ മാധ്യമങ്ങൾ അദ്ദേഹത്തെ “യുദ്ധത്തിൽ പരിക്കേറ്റ നേതാവ്” എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം ഖമേനെയ് ആരോഗ്യവാനാണെന്നും പരിക്ക് ഗുരുതരമല്ലെന്നും ഇറാനിലെ ചില അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്.






















