മിഡിൽ ഈസ്റ്റിൽ തുടരുന്ന ഇറാൻ–ഇസ്രായേൽ–അമേരിക്ക സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. ഇറാൻ ആക്രമണം തുടരുകയാണെങ്കിൽ രാജ്യത്തിന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ ഒരു മണിക്കൂറിനുള്ളിൽ തകർക്കാൻ അമേരിക്കയ്ക്ക് കഴിയും എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം അത്തരമൊരു ആക്രമണം ഉണ്ടായാൽ മേഖലയിലെ വൈദ്യുതി ഗ്രിഡുകൾ തന്നെ ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ സുരക്ഷാ നേതൃത്വവും പ്രതികരിച്ചു.
ഐപിഎൽ 2026: ധോണിയുടെ ഭാവിയിൽ തീരുമാനം ഉടൻ; യുവരാജിനൊപ്പം പരിശീലനം നടത്തി പന്ത്
ഇതിനിടെ ഇറാൻ മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയതോടെ ഇസ്രായേൽ അതിനെതിരെ തിരിച്ചടികൾ തുടരുകയാണ്. സംഘർഷം ഗൾഫ് മേഖലയിലേക്കും വ്യാപിച്ചതോടെ ചില രാജ്യങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യുദ്ധാവസ്ഥ തുടരുന്നതിനാൽ ആഗോള എണ്ണവിതരണത്തിലും ആശങ്ക ഉയർന്നിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴി നടക്കുന്ന എണ്ണ ഗതാഗതം ബാധിക്കാമെന്ന ഭയത്തോടെ എണ്ണവില ഉയരുകയാണ്. സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്രപരമായ ഇടപെടൽ ആവശ്യമാണ് എന്ന ആവശ്യവും വിവിധ രാജ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.






















