കൊൽക്കത്തയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ മരണം 21 ആയി ഉയർന്നു. നഗരത്തിലെ വ്യാപാര സമുച്ചയത്തിൽ പടർന്ന തീ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അണച്ചത്. തീപിടുത്തത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടരുന്നതിനിടെ, പ്രശസ്ത ഫുഡ് ചെയിൻ ആയ വൗ മോമോസ് പ്രതികരണവുമായി രംഗത്തെത്തി. തീപിടുത്തം തങ്ങളുടെ വെയർഹൗസിൽ നിന്നല്ല ഉണ്ടായതെന്നും, സംഭവവുമായി കമ്പനിക്ക് ബന്ധമില്ലെന്നും വൗ മോമോസ് അധികൃതർ വ്യക്തമാക്കി.
തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് കമ്പനി അഭ്യർത്ഥിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ചിലരുടെ നില ഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ ഫയർ ഡിപ്പാർട്മെന്റും പൊലീസും സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സർക്കാർ തലത്തിൽ നഷ്ടപരിഹാര പ്രഖ്യാപനവും രക്ഷാപ്രവർത്തനങ്ങളുടെ അവലോകനവും പുരോഗമിക്കുകയാണ്.





















