കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും രാഷ്ട്രീയ നേതാവുമായ വിജയ്ക്കെതിരെ ശക്തമായ വിമർശനവുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി രംഗത്തെത്തി. ദുരന്തം ഉണ്ടായ ഉടൻ വിജയ് പരസ്യ പ്രതികരണം നടത്താതിരുന്നതാണ് വിമർശനത്തിന് കാരണം. “ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട സമയത്ത് വിജയ് അപ്രത്യക്ഷനായി” എന്നാണ് പളനിസ്വാമിയുടെ ആരോപണം. നേരത്തെ വിഷയത്തിൽ മൗനം പാലിച്ചിരുന്ന എഐഎഡിഎംകെ നിലപാട്, വിജയ് സർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിച്ച പ്രസ്താവനയ്ക്ക് പിന്നാലെ കടുപ്പിച്ചതായാണ് വിലയിരുത്തൽ. കരൂർ ദുരന്തം രാഷ്ട്രീയ ആയുധമാക്കി മാറ്റാനുള്ള ശ്രമമാണിതെന്ന് വിജയ് അനുകൂലികൾ പ്രതികരിച്ചു. തമിഴ്നാട്ടിൽ ഉയർന്നുവരുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ വാക്കേറ്റം വലിയ ശ്രദ്ധ നേടുകയാണ്.
‘കരൂർ ദുരന്തം ഉണ്ടായയുടൻ വിജയ് മുങ്ങി’; നിലപാട് മാറ്റി പളനിസ്വാമി; നീക്കം വിജയ്‌യുടെ വിമർശനത്തിന് പിന്നാലെ
- Advertisement -
- Advertisement -
- Advertisement -





















