തടവുകാർ ചെയ്യുന്ന ജോലിക്ക് ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാപരമായ തത്വമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി Pinarayi Vijayan. ജയിലുകളിലെ തടവുകാരുടെ വേതനം വർധിപ്പിച്ചതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. തൊഴിൽ ചെയ്യുന്നവർക്കു മാന്യമായ പ്രതിഫലം നൽകേണ്ടത് സാമൂഹിക നീതിയുടെ ഭാഗമാണെന്നും, അത് പുനരധിവാസത്തിനും സമൂഹത്തിലേക്ക് തിരിച്ചെത്തുന്നതിനും സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.
‘കെ-റെയിലിന് കിലോമീറ്ററിന് 100–150 കോടി, അതിവേഗപാതയ്ക്ക് 200–300 കോടി; നിയന്ത്രണം കേന്ദ്രത്തിന്’
തടവുകാരെ ശിക്ഷിക്കപ്പെടുന്നവരായി മാത്രം കാണാതെ, അവരെ തിരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വേതനവർധന മനുഷ്യാവകാശ കാഴ്ചപ്പാടിൽ നിന്നുള്ള തീരുമാനമാണെന്നും, ഇതിലൂടെ ഭരണഘടനയുടെ ആത്മാവാണ് സർക്കാർ പാലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





















