2026 ഫിഫ ലോകകപ്പിനായുള്ള ഗ്രൂപ്പ് ഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കാൽപ്പന്ത് ലോകത്തിന്റെ ആവേശം ഇരട്ടിയായി. 48 രാജ്യങ്ങൾ 12 ഗ്രൂപ്പുകളിലായി വിഭജിക്കപ്പെട്ടതോടെ ആദ്യ ഘട്ടത്തിൽ തന്നെ ശക്തൻമാരുടെ ഏറ്റുമുട്ടലുകൾ അരങ്ങേറാനാണ് സാധ്യത. ഓരോ ഗ്രൂപ്പിലും മൂന്ന് ടീമുകൾ വീതം ഉൾപ്പെട്ടതോടെ മത്സരങ്ങൾ കൂടുതൽ തീവ്രവും അനിശ്ചിതത്വം നിറഞ്ഞതുമായിരിക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
രാമനാഥപുരത്ത് കാർ അപകടം; ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയവരാണ് മരിച്ചത്
യു.എസ്., കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തിൽ നടക്കുന്ന ഈ ലോകകപ്പ് പുതിയ ഫോർമാറ്റിലേക്കുള്ള വലിയ മാറ്റത്തിന് വേദിയാകുമ്പോൾ ആരാധകരും വിശകലനക്കാരും ഗ്രൂപ്പ് മത്സരങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ തിരക്കിലാണ്. ഏതു ഗ്രൂപ്പാണ് ‘ഗ്രൂപ്പ് ഓഫ് ഡെത്ത്’? ആരുടെ സാധ്യത കൂടുതലെന്നു തുടങ്ങി ലോകകപ്പ് ചർച്ചകൾ ഇപ്പോൾ കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്.






















