മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. യുവതിയുമായുള്ള ബന്ധം നിലനിൽക്കുന്നതായി അറിയാമായിരുന്ന പ്രതികൾ, പ്രതിശ്രുത വരനെ മർദിച്ച് അവശനാക്കി, പിന്നീട് യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പെൺകുട്ടി നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. അറസ്റ്റിലായവരിൽ രണ്ട് പേർ അതേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും ഒരാൾ സമീപ പ്രദേശത്ത് നിന്നുള്ളതാണെന്നും പോലീസ് വ്യക്തമാക്കി.






















