ധർമസ്ഥലയിൽ ഉണ്ടായ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ പോലിസ് സ്റ്റേഷനിൽ ഇല്ലെന്ന് വ്യക്തമാക്കിയ വിവരാവകാശ മറുപടി കൂടുതൽ ദുരൂഹതക്ക് ഇടയാക്കി. മരണങ്ങളുടെ ഔദ്യോഗിക രേഖകളും അന്വേഷണ വിവരങ്ങളും ഇല്ലെന്ന പോലീസ് വിശദീകരണം പല വിധത്തിൽ ചോദ്യങ്ങൾ ഉയര്‍ത്തുകയാണ്.
വർഷങ്ങളായി ധർമസ്ഥലയിൽ സംഭവിക്കുന്ന ദുരൂഹമരണങ്ങൾക്കുള്ള പ്രതികരണങ്ങളാണ് പലരും ഈ മറുപടിയിൽ കാണുന്നത്. സാമൂഹ്യപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഇതിനെ ഗൗരവത്തോടെ സമീപിക്കണമെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ വിവരാവകാശ പ്രതികരണം നിഗൂഢത കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ്.






















