ബജ്റംഗ്ദൾ നേതാവ് യുവതിയെയും,സുഹൃത്തെയും മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പോലീസിൽ പരാതി നൽകി. തങ്ങൾ മുസ്ലിം സുഹൃത്തുക്കളുമായി ഇടപഴകിയതിനാണ് ആക്രമണമെന്നും മതപരിവർത്തനം നടന്നിട്ടില്ലെന്നും യുവതി വ്യക്തമാക്കി.
ഒഡീഷയിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; എബിവിപി നേതാവും മറ്റൊരാളും അറസ്റ്റിൽ
യുവതി നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശത്ത് പ്രതിഷേധം രൂക്ഷമായി. അതേസമയം, ആരോപണങ്ങൾക്ക് ബജ്റംഗ്ദൾ നേതാവ് മറുപടി നൽകിയിട്ടില്ല.മതമൗലികവാദം വളരുന്നതിൽ സാമൂഹികപ്രസ്ഥാനങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാകുന്നുണ്ട്.





















