യു.എസ് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമയെ അറസ്റ്റ് ചെയ്യുന്ന എഐ വീഡിയോ പങ്കുവെച്ച് അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ വിവാദമാണ് ഉണ്ടായിരിക്കുന്നത്. ട്രംപാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.
ഓവല്‍ ഓഫീസില്‍ ഒബാമയെ കൈകെട്ടി എഫ്‌ബിഐ അറസ്റ്റ് ചെയ്യുന്നതും ജയിലിലിരിക്കയും ചെയ്യുന്ന ദൃശ്യങ്ങളുമാണ് അടങ്ങിയത്.”എവരും നിയമത്തിന് മുകളിലല്ല” എന്ന സന്ദേശം ഈ ഡീപ്‌ഫേക്ക് വീഡിയോയുടെ ആരംഭത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
എന്നാല്‍ വീഡിയോയിൽ എവിടെയും ഇത് എഐ സൃഷ്ടിയാണെന്ന് വ്യക്തമാക്കുന്ന കുറിപ്പുകളില്ല. ഇത് പൊതുജനങ്ങളിൽ തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കുന്നതായും പ്രതിഷേധത്തിന് ഇടയാക്കിയതായും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
നൈജറിൽ ഭീകരാക്രമണം; രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാൾ കിഡ്‌നാപ്പ് ചെയ്തു
ഈ സംഭവം, എഐ ഉള്ളടക്കത്തിന്റെ നിയന്ത്രണവും സത്യാവസ്ഥ തിരിച്ചറിയലുമായി ബന്ധപ്പെട്ട ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുകയാണ്.
