മഹാരാഷ്ട്രയിലെ പർഭാനിയിലേക്കുള്ള സ്വകാര്യ ബസിൽ യാത്രയ്ക്കിടെ 19 കാരിയായ യുവതി പ്രസവിച്ച ശേഷം, നവജാതശിശുവിനെ ബസ് വിൻഡോയിലൂടെ പുറത്ത് വലിച്ചെറിഞ്ഞ ദാരുണ സംഭവത്തിൽ ദമ്പതികൾ പോലീസിന്റെ പിടിയിലായി.
റിതിക ധേരെ എന്ന യുവതിയും ആൽത്താഫ് ഷൈഖ് എന്ന യുവാവുമാണ് അറസ്റ്റിലായത്. കുഞ്ഞ് തലയ്ക്കേറ്റ ഗുരുതര പരിക്കുകൾ മൂലം മരണപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ ബസ് ഡ്രൈവർ ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.കുറ്റം സമ്മതിച്ച ദമ്പതികൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. അമ്മയെ ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
