ഒഡീഷയിലെ ബാലാസോർ ജില്ലയിൽ നടന്ന സംഭവത്തിൽ, 20 വയസ്സുകാരിയായ വിദ്യാർത്ഥിനി കോളേജിന്റെ പ്രധാന ഓഫീസിനു മുൻപിൽ തന്നെ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ 95 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്.
ഇവരുടെ കുടുംബം ഉയർത്തുന്ന ആരോപണം ഏറെ നടുക്കം സൃഷ്ടിക്കുന്നതാണ് — കോളേജിലെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചതായും, നിരവധി തവണ പരാതിയുമായി ബന്ധപ്പെട്ട അധികാരികളെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നുമാണ് ആരോപണം.
താൻ നീതി കിട്ടാതെ പോകുന്നു എന്ന് നേരത്തെ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്യാർത്ഥിനി മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. സംഭവം പ്രക്ഷുബ്ധമാകുന്നതിനിടെ അധ്യാപകനും പ്രിൻസിപ്പാളും സസ്പെൻഡും അറസ്റ്റ് ചെയ്യുകയും ചെയ്തു.
മഴ മുന്നറിയിപ്പിൽ മാറ്റം; ഓറഞ്ച് അലർട്ട് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
സർക്കാർ ചികിത്സാചെലവുകൾ ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയപാർട്ടികളും വനിതാ കമ്മീഷനും വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന് പൊതുജനങ്ങളും വിദ്യാർത്ഥികളുമടക്കം ആഹ്വാനം ചെയ്യുന്നു
