ഉത്തർപ്രദേശിലെ കൻവാർ യാത്രക്ക് മുന്നോടിയായുള്ള സുരക്ഷാ പരിശോധനക്കിടെ ഒരുപാട് വിവാദങ്ങൾക്ക് വഴിവെക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.മുസ്‌ലിം തൊഴിലാളിയുടെ പരാതിനുസരിച്ച്, മതം സ്ഥിരീകരിക്കാനുള്ള ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥർ തന്റെ പാന്റ്അഴിപ്പിച്ച്പരിശോധിക്കുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തെ തുടർന്ന് സാമൂഹികമാധ്യമങ്ങളിലും രാഷ്ട്രീയമേഖലയിലുമായി വലിയ പ്രതിഷേധം ഉയരുകയാണ്. മതത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും നിലപാടുകൾക്ക് വിരുദ്ധമായ ഈ നടപടി കടുത്ത വിമർശനങ്ങൾ ക്ഷണിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
