ഉത്തർപ്രദേശിലെ കാന്പുര്‍ ജില്ലയില്‍ നിന്ന് അതിശയിപ്പിക്കുന്ന ഒരു കുടുംബ വാർത്തയാണ് പുറത്തുവന്നത്. 45 വയസ്സുള്ള ഒരാൾ തന്റെ 15 വയസ്സുള്ള മകന്റെ ഭാവിവധുവുമായി ഒളിച്ചോടിയെന്നാണ് ഭാര്യ പൊലീസില്‍ നൽകിയ പരാതി.
ഇരുവരും കഴിഞ്ഞ കുറെ ദിവസങ്ങളായി കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. മകനുമായി വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്ന 21 കാരിയെയാണ് പിതാവ് ഒളിച്ചോടിയത് .
സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും വലിയ പ്രതികരണമാണ് ഉയരുന്നത്. പൊലീസ് ഇരുവരെയും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
