വന്ദേ ഭാരത് ട്രെയിനിൽ യാത്രക്കാർക്ക് ലഭിച്ച പഴകിയ ഭക്ഷണത്തെ കുറിച്ചുള്ള വിവാദം വീണ്ടും ചൂടുപിടിക്കുന്നു. റെയിൽവേ അധികൃതർ “ഇതിനേക്കുറിച്ച് ഔദ്യോഗികമായി ആരും പരാതി നൽകിയിട്ടില്ല” റെയിൽവേയുടെ വാദം .
യാത്രക്കാർ നേരത്തെ നൽകിയ പരാതികളുടെ പകർപ്പുകൾ, ഇമെയിൽ, ഫോട്ടോ, വീഡിയോ ദൃശ്യങ്ങൾ എന്നിവ പുറത്തുവന്നതോടെ റെയിൽവേയുടെ “പരാതി ഇല്ല” എന്ന വാദം പച്ചക്കള്ളമായി തെളിയുന്നു.
ഫുഡ് ക്വാളിറ്റി, ക്ഷാമം, പഴകിയ ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്കുമേൽ നിരവധി യാത്രക്കാർ മുൻപരിചയം പങ്കുവച്ചിട്ടുണ്ട്. ഭക്ഷണത്തോടൊപ്പം നൽകിയ വെള്ളത്തിൽ പോലും പ്രശ്നമുണ്ടായിരുന്നുവെന്നും ചിലർ ആരോപിക്കുന്നു.
ട്രെയിൻ സർവീസ് ഉയർന്ന നിലവാരമുള്ളതാണെന്നു വിശേഷിപ്പിക്കപ്പെടുമ്പോൾ പോലും ഇത്തരം അസൗകര്യങ്ങൾ യാത്രക്കാരെ നിരാശപ്പെടുത്തുകയാണ്. സംഭവത്തെ തുടർന്നു സോഷ്യൽ മീഡിയയിലെയും മാധ്യമങ്ങളിലെയും ചർച്ചകളിൽ ശക്തമായി പ്രതിഫലിച്ചുവരുകയാണ്.
