ചണ്ഡീഗഢ് പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കമൽ കൗർ ഭാഭിയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാകുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൂടാതെ കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും അസാധാരണമായ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ പരിക്കുകൾ ഗുരുതരമായ ആക്രമണത്തിന്റെയോ പീഡനത്തിന്റെയോ അടിസ്ഥാനമാണെന്നതിലേക്കാണ് അന്വേഷണസംഘം സംശയിക്കുന്നത്.
കമൽ കൗറിന്റെ മരണം ആദ്യം ആത്മഹത്യയായി കണക്കാക്കിയിരുന്നെങ്കിലും പുതിയ വിവരങ്ങൾ പ്രകാരം ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് ഉറപ്പു കിട്ടുകയാണ്. വിഷപദാർത്ഥം ഉപയോഗിച്ചോയെന്ന് ഉറപ്പാക്കാൻ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം കാത്തിരിക്കുകയാണ്.
ഭൂരിപക്ഷം 75,000 ഒന്നുമല്ല; കാൽനടയായി സത്യപ്രതിജ്ഞക്ക് പോകുമെന്ന് പി വി അൻവർ
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടുതൽ ചോദ്യംചെയ്യലുകൾ തുടരുകയാണ്.ഈ സംഭവം സൈബർ ലോകത്തും സജീവമായ യുവജനങ്ങളുടെ സുരക്ഷയും വ്യക്തിപരമായ ബൗണ്ടറികളും സംബന്ധിച്ച വലിയ ചർച്ചയ്ക്കാണ് വാതിലടക്കുന്നത്.
