അന്റാർട്ടിക്കയുടെ ഐസ് കീഴിൽ നിന്ന് ലഭിച്ച റേഡിയോ സിഗ്നലുകൾ ശാസ്ത്രലോകത്ത് അതീവ ആശങ്കയും കൗതുകവും സൃഷ്ടിച്ചിരിക്കുകയാണ്. NASA-യുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ANITA (Antarctic Impulsive Transient Antenna) പദ്ധതിയിലൂടെയാണ് ഈ സിഗ്നലുകൾ കണ്ടെത്തിയത്. സാധാരണ സ്‌പേസിൽ നിന്ന് മാത്രം പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള ഉയർന്ന എനർജി റേഡിയോ തരംഗങ്ങളാണ് രേഖപ്പെടുത്തപ്പെട്ടത്.
BCCI യ്ക്ക് തിരിച്ചടി; കൊച്ചിക്ക് 538 കോടി നൽകാൻ ഹൈക്കോടതി ഉത്തരവ്
ചില ശാസ്ത്രജ്ഞർ ഇത് “ഡാർക്ക് മാറ്റർ” പോലുള്ള അസാധാരണ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടതാകാമെന്ന വിലയിരുത്തലിൽ എത്തി. ഇത്തരത്തിൽ സിഗ്നലുകൾ നിലനിൽക്കുന്നത് നിലവിലുള്ള ഭൗതിക ശാസ്ത്ര സിദ്ധാന്തങ്ങൾ ചോദ്യം ചെയ്യാൻ ഇടയാക്കുന്നതാണ്, അതിലൂടെ ബഹിരാകാശ വ്യതിയാനങ്ങളിലേക്കും പുതിയ ലോകങ്ങളിലേക്കും ജനലുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
