തൃശൂർ ചാലക്കുടി സ്വദേശിനിയായ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ LSD സ്റ്റാമ്പ് കേസിൽ കുടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ സഹോദരിയുടെ ബന്ധുവായ ലിവിയജോസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ വർഷം ഫെബ്രുവരി 27-ന് ഷീലയുടെ സ്കൂട്ടറിൽ നിന്നും എക്സൈസ് വിഭാഗം പിടിച്ചെടുത്തത് 8 LSD സ്റ്റാമ്പുകളായിരുന്നു.
തുടർനടപടികളിൽ ഷീലയെ NDPS നിയമപ്രകാരം അറസ്റ്റ് ചെയ്തു. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ സ്റ്റാമ്പുകളിൽ ലഹരി ഘടകം ഇല്ലെന്ന് വ്യക്തമായതോടെ, കേസ് വ്യാജമാണെന്ന് തെളിയുകയും ഷീലയെ 72 ദിവസങ്ങൾക്കുശേഷം ജയിൽമുക്തയാക്കുകയും ചെയ്തു.
അന്വേഷണത്തിൽ അന്വേഷണ സംഘം കണ്ടെത്തിയത് ഷീലയെ ജയിലിൽ അടയ്ക്കാൻ ലക്ഷ്യമിട്ടാണ് സ്റ്റാമ്പുകൾ ബാഗിൽ വെച്ചതെന്നും ഇതിന് പിന്നിൽ ലിവിയയും മറ്റുള്ളവരുമായുള്ള ആസൂത്രിതമായ ചതിയാണെന്നും ആണ്.
പൈലറ്റിന്റെയും കോ‑പൈലറ്റിന്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; പ്രധാനമന്ത്രി ദുരന്തഭൂമിയിലേക്ക്
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനപ്രതി നാരായണദാസ് ഇപ്പോഴും ഒളിവിലാണ്. കേസ് ചൂണ്ടിക്കാട്ടുന്നത് കുടുംബവഴക്കുകളും വ്യക്തിപരമായ വൈരാഗ്യങ്ങളും എങ്ങനെ ദാരുണപരിസമാപ്തിയിലേക്ക് നയിക്കാമെന്നതിന്റെ ഉദാഹരണമാണ്.
