പഞ്ചാബിലെ ബതിന്ദ മെഡിക്കൽ യൂണിവേഴ്‌സിറ്റിക്കടുത്ത് പാർക് ചെയ്ത കാറിനുള്ളിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാമൽ കൗർ ഭാഭിയുടെ (യഥാർത്ഥ പേര് കഞ്ചൻ കുമാരി) മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസിന്റെ പ്രാഥമിക നിഗമനം കൊലപാതകമാണ്.
ജൂൺ 9-ന് പ്രമോഷണൽ പരിപാടിയിലേക്ക് പോയ തുടർന്ന് കാണാതായതായി ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ജൂൺ 11-ന് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഫോറൻസിക് പരിശോധനയും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ പൊലീസ് സമഗ്ര അന്വേഷണത്തിലാണ്.
വയനാട്ടിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് അപകടം; 85 പേർക്ക് പരിക്ക്
സമൂഹമാധ്യമങ്ങളിൽ വലിയ സ്വാധീനമുണ്ടായിരുന്ന കാമൽ കൗറിന്റെ മരണത്തിൽ ദുരൂഹത വർധിച്ചിരിക്കുന്നതോടെ, ആസൂത്രിതമായ കൊലപാതകമാകാനാണ് കൂടുതൽ സാധ്യതയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
