കൊച്ചി കപ്പൽ അപകടത്തിൽ തുടർച്ചയായി ഉണ്ടാകുന്ന എണ്ണച്ചോർച്ചക്കെതിരെ കേന്ദ്ര കപ്പൽ മന്ത്രാലയം കർശന നിലപാട് സ്വീകരിച്ചു. അപകടത്തെ തുടർന്നുള്ള പരിസ്ഥിതി ദോഷം തടയുന്നതിനായി 48 മണിക്കൂറിനകം എണ്ണച്ചോർച്ച പൂര്‍ണമായി നിയന്ത്രിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തെയും കപ്പൽ കമ്പനിയെയും അറിയിച്ചിട്ടുണ്ട്.
വലിയ തോതിൽ തീരദേശ മലിനീകരണത്തിന് ഇടയാക്കിയ അപകടം കേരള തീരസംരക്ഷണത്തിനും മത്സ്യബന്ധനത്തിന് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
