കൊല്ലം ജില്ലയിൽ ഭിന്നശേഷിയുള്ള ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 14കാരനായ ബാലൻ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പിന്നീട് മരിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില മോശമായതോടെ മാതാപിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മെഡിക്കൽ പരിശോധനകളിൽ പെൺകുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ 14കാരനെയാണ് പിടികൂടിയത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മരണത്തിൽ സമൂഹമാകെ വേദനയും പ്രതിഷേധവുമാണ് ഉയരുന്നത്.സംഭവം ബാലസുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെ കുറിച്ച് വീണ്ടും കഠിനമായ ചോദ്യങ്ങൾ ഉന്നയിക്കുകയാണ്.
