ഇടുക്കി കട്ടപ്പനയിലെ , കാന്താരി ഹോട്ടലിലെ ചിക്കൻ വിഭവത്തിൽ ജീവനുള്ള പുഴുകളെ കണ്ടെത്തിയതോടെ യാത്രക്കാർ ഭക്ഷണം ഉപേക്ഷിച്ചു. സംഭവത്തെ തുടർന്ന് ആരോഗ്യവിഭാഗം അടിയന്തരമായി ഇടപെട്ട് ഹോട്ടൽ താൽക്കാലികമായി പൂട്ടി.
ആഹാരസുരക്ഷാ മാനദണ്ഡങ്ങൾ മറികടന്നതിന്റെ തെളിവായി ദൃശ്യങ്ങൾ പുറത്തുവന്നതോടെ, സമൂഹമാധ്യമങ്ങളിൽ ഇത് വലിയ പ്രതിഷേധത്തിനും ട്രോളുകൾക്കും വഴിവെച്ചു. കൂടുതൽ പരിശോധനയ്ക്ക് ശേഷം നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ആഹാര സുരക്ഷയെക്കുറിച്ചുള്ള ജാഗ്രതയുടെ ആവശ്യകതയും, നിരീക്ഷണ സംവിധാനത്തിന്റെ ശക്തിപ്പെടുത്തലുമാണ് ഈ സംഭവത്തിലൂടെ വീണ്ടും ചർച്ചയാകുന്നത്.
