നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് മിന്നൽപ്രളയം മൂലം മരണം 117 ആയി ഉയർന്നു. വെള്ളപ്പൊക്കത്തിൽ നിരവധി പേർ കാണാതായി. വടക്കൻ-മധ്യ സംസ്ഥാനങ്ങളിലായി ഏകദേശം 3,000 വീടുകൾ വെള്ളത്തിൽ മുങ്ങി.
ബുധനാഴ്ച രാത്രിയിലാണ് കനത്ത മഴയും മിന്നൽപ്രളയവും ഉണ്ടായത്. നിരവധി ആളുകൾ ഇപ്പോഴും വെള്ളപ്പൊക്കത്തിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.
2022-ൽ നൈജീരിയയിൽ വെള്ളപ്പൊക്കം കനത്ത നാശം വിതച്ചിരുന്നു.
