അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഇറാൻ സുപ്രീം ലീഡർ അലി ഖമനെയി ആക്രമണം നടന്ന ദിവസം മരിച്ചില്ലെന്നും പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടതെന്നും ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി വ്യക്തമാക്കി. ടെഹ്‌റാനിൽ നടന്ന വ്യോമാക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഖമനെയിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. എന്നാൽ ആരോഗ്യനില പിന്നീട് വഷളായതിനെ തുടർന്ന് മരണപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തെ തുടർന്ന് ഇറാനിൽ കടുത്ത സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരിക്കുകയാണ്. അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തെതിരെ ഇറാൻ ശക്തമായി പ്രതികരിക്കുകയും തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ലോക രാജ്യങ്ങൾ സ്ഥിതിഗതികൾ അടുത്തുനിന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.






















