രാജ്യവ്യാപക പണിമുടക്ക് നടക്കുന്ന സാഹചര്യത്തിലും യുഡിഎഫ് യാത്ര മാറ്റിവയ്ക്കാന്‍ തയ്യാറാകാതിരുന്നത് തൊഴിലാളികളോടുള്ള അവഗണനയാണെന്ന് സി.പി.ഐ.എം ആരോപിച്ചു. തൊഴിലാളികളും കർഷകരും സമരത്തിലായിരിക്കുന്ന സമയത്ത് രാഷ്ട്രീയ യാത്ര തുടരുന്നത് പ്രതിഷേധങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. ഇതേ നിലപാടാണ് സി.ഐ.ടി.യുവും സ്വീകരിച്ചത്.
എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്; വിശദീകരണവുമായി ഹര്‍ദീപ് സിങ് പുരി
പണിമുടക്കിന്റെ പ്രാധാന്യം മനസിലാക്കാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും സി.ഐ.ടി.യു വിമര്‍ശിച്ചു. ജനകീയ സമരങ്ങളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.






















