ചവറ പാറുക്കുട്ടിയെ അനുസ്മരിക്കുമ്പോൾ; കഥകളിയിലെ നിറസാന്നിദ്ധ്യമായ പെൺസാന്നിദ്ധ്യം

കലാമണ്ഡലത്തിൽ കഥകളി അഭ്യസിക്കാൻ പെൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് നിരന്തരം ആവശ്യപ്പെട്ട കലാകാരിയായിരുന്നു ചവറ പാറുക്കുട്ടി.പക്ഷേ ജീവിച്ചിരിക്കുമ്പോൾ അത് പ്രാവർത്തികമായില്ല.അവരുടെ മരണശേഷം കലാമണ്ഡലം അത് പ്രാവർത്തികമാക്കി. ചവറ കോട്ടയ്ക്കകത്ത് ശങ്കരനാചാരിയുടെയും നാണിയമ്മയുടെയും മകളായി 1944ൽ ജനിച്ചു. ബാല്യത്തിൽതന്നെ നൃത്താഭ്യാസം തുടങ്ങി. സ്കൂൾ വാർഷികത്തിൽ ചങ്ങമ്പുഴയുടെ “കനകച്ചിലങ്ക’ സ്റ്റേജിൽ അസാമാന്യ മിഴിവോടെ അവതരിപ്പിച്ച് സമ്മാനം നേടി. 17-മത്തെ വയസ്സിൽ ‘പൂതനാമോക്ഷം’ കഥയിൽ വേഷമിട്ടു. ചവറ കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. തുടർന്ന് പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗം, മുകുന്ദപുരം ഉണ്ണായിവാര്യർ സ്‌മാരക … Continue reading ചവറ പാറുക്കുട്ടിയെ അനുസ്മരിക്കുമ്പോൾ; കഥകളിയിലെ നിറസാന്നിദ്ധ്യമായ പെൺസാന്നിദ്ധ്യം